Apr 30, 2013

ഒരു വേണാടൻ യാത്രാ കുറിപ്പ്

0
വീണ്ടും ഒരു വേണാടൻ യാത്രക്കായി ഞാൻ തയ്യാറെടുത്തു . അങ്ങാടിപ്പുറത്ത്  നിന്ന്  തീവണ്ടി  നീങ്ങി തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ എവിടെയോ ഒരു ചെറു നൊമ്പരം കൂട്കൂട്ടി . ലെവൽ ക്രോസിൽ കാത്തു കിടന്ന വാഹനങ്ങളെയും പിന്നിട്ടു തീവണ്ടി കുതിക്കുകയാണ് . പ്ലാറ്റ്ഫോറത്തിൽ  ചുറ്റിലുമുണ്ടായിരുന്ന പല യാത്രികരും  എന്റെ സീറ്റ്നും അതിനടുത്തുമായി ഇടം പിടിച്ചിരിക്കുന്നു . പല മുഖങ്ങൾ ... വിഭിന്നമായ അവസ്ഥകളിൽ  നിന്നുള്ളവർ.... എങ്കിൽ എല്ലാ മുഖഭാവങ്ങളിലും തുടിച്ചു നിന്നത്  വള്ളുവനാടൻ ഗ്രാമങ്ങൾക്ക്  മാത്രം സ്വന്തമായുള്ള  നിഷ്കപടമായ ഗ്രാമീണ നൈർമല്യം ആയിരുന്നു .



ഷൊർണൂർ  എത്തിയപ്പോൾ എന്നെയും കാത്തു ശൂന്യമായ ഇരുപ്പിടങ്ങളുമായി  തീവണ്ടി കിടക്കുന്നു  . വൈകാതെ തന്നെ സ്ത്രീകൾക്കായുള്ള തീവണ്ടിമുറിയിലെ  ജാലകപടിക്കരികിലുള്ള  ഒരു ഇരുപ്പിടം ഞാൻ സ്വന്തമാക്കി . ഇടയ്ക്കു അറിയാതെയോ മനപൂർവമായൊ കയറിവരുന്ന പുരുഷ യാത്രികരെ രണ്ടു സീറ്റ്‌ അപ്പുറം ഇരിക്കുന്ന ഒരു ചേച്ചി വിലക്കുന്നുണ്ട് . തുടർച്ചയായി  തീവണ്ടിയിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമ പരമ്പരകൾക്ക് ശേഷം ഇപ്പോഴായി സ്ത്രീയാത്രികർ  സ്വന്തം സുരക്ഷയെപറ്റി ജഗരൂകാരനെന്നു എനിക്ക് തോന്നി . ഇടയ്ക്കിടെ എന്നെ കടന്നുപോകുന്ന ചെറുകിട കച്ചവടക്കാർ ഒഴിച്ചാൽ പ്ലാറ്റ്ഫോം  ശൂന്യമാണ് . നോക്കിയിരിക്കാൻ ഒരു  "കാക്ക " പോലും ഇല്ലാത്ത അവസ്ഥ . ഇതു ഏതാണ്  മലയാള മാസം ? എനിക്കത് അത്ര നിശ്ചയം പോര . എന്തായാലും പുറത്തു സഹിക്കവയ്യാത്ത അത്യുഷണം ഉണ്ട് . പ്ലാറ്റ്ഫോമിൽ യാത്രികർക്ക്    വിശ്രമത്തിനായി ക്രമീകരിച്ചിടുള്ള ഗ്രാനൈറ്റ്  പതിപ്പിച്ച ബെഞ്ചുകൾ സൂര്യനാളങ്ങൾ  തട്ടി വെട്ടി തിളങ്ങുന്നുണ്ട് .

തീവണ്ടി പുറപ്പെടാൻ നിശ്ചയിക്കപെട്ടിട്ടുള്ള സമയം അടുക്കാറായി . പക്ഷെ വേണാടിനെ വിശ്വസിക്കുക്ക  വയ്യ.ചിലപ്പോൾ വൈകി പുറപ്പെടാം . എന്നാലും ഒട്ടും  ധൃതിവെക്കാനില്ല ,ഇന്നിനി ഓഫീസിൽ പോകേണ്ടതില്ല . അധികവും നേരം തെറ്റിവന്നു യാത്രകാരെ കഷ്ടത്തിലാകുന്ന  തീവണ്ടിയാണെങ്കിലും,   എന്തോ ഈ വേണാടൻ യാത്രകൾ എനിക്ക് പ്രിയപെട്ടതാണ് . ആരവങ്ങളില്ലാതെ .. തികച്ചും നിശബ്ദമായ ഒരു ഉച്ചമയക്കത്തിലെ  യാത്ര.

ഇടക്ക് അപ്പുറത്തിരുന്ന ചേച്ചി ഒരു കുശല  സംഭാഷണത്തിന് വന്നു . ആളൊഴിഞ്ഞ ലേഡീസ്  കംപാർറ്റ്മെന്റിൽ  യാത്ര ചെയ്യാൻ അവര്ക്കുണ്ടായിരുന്ന ഒരല്പം ഭയം അവർ മറച്ചുവെച്ചില്ല . സ്ഥിരമായി പത്രം വായികുക്കയും ചുറ്റും നടക്കുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ യഥാവിധി ഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇത്തരം യാത്രകളുടെ തുടക്കം മുതൽ ഒടുക്കം വരെ ഏറെ ഭയാശങ്കകൾ നിറഞ്ഞതായിരിക്കും എന്നതിൽ സംശയം തെല്ലുമില്ല . അത് തികച്ചും സ്വാഭാവികം മാത്രമാണ് താനും .

അക്ഷമയോടെ തീവണ്ടി നീങ്ങിതുടങ്ങുന്നതിനായി ഞാൻ കാത്തിരുന്നു . അടുത്ത ട്രാക്കുകളിൽ കിടന്ന തീവണ്ടികൾ എല്ലാം തന്നെ എടുത്തു കഴിഞ്ഞിരുന്നു .  വേണാട് മാത്രം അപ്പോഴും ഒരു ഗാഢനിദ്രയിലെന്നവണ്ണം അലസമായി കിടക്കുകയാണ് . വീണ്ടും ഒരു വൈകിയോട്ടം  ഭാവികുകയാണോ ? ക്ഷമകെട്ട  ഞാൻ  ഓരോ ജനാലക്കു അരികിലും ഒട്ടിച്ചിരിക്കുന്ന പരസ്യങ്ങൾ വായിച്ചെടുക്കാൻ ഒരു ശ്രമം നടത്തി . ഒന്നോ രണ്ടോ ഒഴിച്ചാൽ ഏറിയവയും നമ്മുടെ രാഷ്ട്ര ഭാഷയിൽ ഉള്ളവയാണ് . അതിൽ ഒന്ന്  നമ്മുടെ നാടൻ കരിക്കിൻ വെള്ളതിന്റെതാണ് , അതിൽ നമ്മുടെ സ്പ്രിന്റ് റാണി പി . ടി  ഉഷയുടെ ചിത്രമുണ്ട് ,മറ്റൊന്ന്  പുഞ്ചിരി തൂകുന്ന ഒരു കുഞ്ഞിന്റെ ചിത്രത്തോട് കൂടിയ  വെളിച്ചെണ്ണയുടെ പരസ്യമാണ് . ഹിന്ദിയിൽ പരസ്യം വായിച്ചെടുക്കനല്ലാതെ അർഥം മനസിലാക്കിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല . സെക്കന്റ്‌ ലാംഗ്വേജ് ഹിന്ദി എടുത്തത്‌  വിഫലമായി !!


പെട്ടെന്ന്  ഒരു തീവണ്ടിയുടെ ചൂളം വിളി കേട്ടപ്പോൾ എനിക്കാശ്വാസം തോന്നി . പക്ഷെ എന്നെ നിരാശപ്പെടുത്തി കൊണ്ട്  മറ്റെ പ്ലാറ്റ്ഫോമിൽ  കിടന്ന ഏറനാട് നീങ്ങി തുടങ്ങി . ഇത്ര നേരം കഴിഞ്ഞിട്ടും എനിക്ക് പുതിയ സഹയാത്രികരെ കിട്ടിയില്ല .ഇടയ്ക്കു വന്നവർ  തന്നെയും ലേഡീസ് ആണെന്ന് മനസിലാക്കി  ഉടനെ മറ്റു ബോഗ്ഗികൾ തേടി ഇറങ്ങി പോയിരുന്നു . എനിക്ക് മടുത്തു തുടങ്ങിയിരുന്നു . അപ്പോഴാണ്‌  തീവണ്ടി ഉടനെ പുറപ്പെടും എന്ന മധുരകരമായ വാഗ്ദാനം  പ്ലാറ്റ്പ്ഫോമിൽ മുഴങ്ങിയ ഉച്ചഭാഷിണി യിൽ നിന്നുയർന്നതു . ഭാഗ്യം !! ഷൊർണൂരിൽ നിന്ന് തീവണ്ടി നീങ്ങി തുടങ്ങിയിരിക്കുന്നു .  ഓരോ പുൽകൊടിയോടും യാത്ര പറഞ്ഞുകൊണ്ടുള്ള ഈ കുലുങ്ങി കുലുങ്ങിയുള്ള യാത്ര രസകരമാണ് .

 
ഷൊർണൂരിൽ  നിന്ന്  വിട്ടു കഴിഞ്ഞാൽ ഏറെ കഴിയാതെ തന്നെ നിളാ നദിക്കു കുറുകെ തീവണ്ടി നീങ്ങി തുടങ്ങും .
ബാല്യത്തിൽ കുരുന്നുകൾ കുഴിച്ചു നിറക്കുന്ന ചെറിയ വെള്ള - കുഴികളെ അനുസ്മരിപ്പിക്കും വിധം അങ്ങിങ്ങായി മാത്രം വെള്ളം നിറഞ്ഞ  ഏതാനും കുഴികളുമായി  നിള...... വെയിലേറ്റു മരുഭൂമിയിലെ പോലെ നിളയിലെ പൂഴിയും തിളങ്ങാറുണ്ട് . വറ്റി വരണ്ട നിള കാണുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത്  വകയിലുള്ള ഒരു അമ്മാമ്മന്റെ രൂപമാണ് . അമ്മാമന്റെ വിവാഹസമയത്ത്  ഞാൻ നന്നേ ചെറുതാണ് . അന്ന് തലയിൽ ഏറെ മുടിയുണ്ടായിരുന്നു മൂപ്പർക്ക് . എന്നാൽ അടുത്തിടെ കണ്ടപ്പോൾ തലയുടെ തെക്കും വടക്കും ഒരല്പം മുടി കുറ്റികൾ മാത്രം. ആ മുടി കുറ്റികളുടെ സ്‌മരണയുണർത്തും  വിധം നിളയുടെ ചെറു ചവറ്റുകുഴികൾ . വറ്റി വരണ്ടു കിടക്കുകയാണെങ്കിലും നിളയുടെ മുകളിലൂടെ തീവണ്ടി കുതിക്കുമ്പോൾ തൊട്ടു തലോടി പോകുന്ന ഇളംകാറ്റുണ്ട് .ഒപ്പം തീവണ്ടി പാലത്തിനു മുകളിലൂടെ ചരിക്കുമ്പോൾ മുഴങ്ങുന്ന ഒരു 'കിടു കിടാ ' ഗര്‍ജ്ജനം ഉണ്ട് . അതും തികച്ചും രസകരമാണ് .


ഒടുവിൽ  ഞാൻ കാത്തിരുന്ന നിമിഷം എത്തിച്ചേർന്നിരിക്കുന്നു . വീണ്ടും നിളയുടെ മുകളിലൂടെ ചൂളം വിളി ഉയരുകയായി .  കഴിഞ്ഞ തവണ കണ്ട വെള്ള കുഴികളിൽ പോലും വെള്ളം വറ്റി തുടങ്ങി മാലിന്യങ്ങൾ കാണാറായി തുടങ്ങിയിരിക്കുന്നു . നിളയുടെ മാറിലൂടെ ഈ മണ്ണിലൂടെ ഒരു സായംസന്ധ്യക്ക്  നടക്കണം എന്നത് എന്റെ മോഹമാണ് . എഞ്ചിൻ ഡ്രൈവറിനെ  കൊണ്ട് വണ്ടി  നിർത്തിച്ചു ഒരിക്കൽ അവിടെ ഇറങ്ങണം  എന്ന് പണ്ട് നിശ്ചയിച്ചിരുന്നതാണ് . വേറെയേത്  നദിയിലൂടെയാണ്  ഒരു മലയാളിക്ക് ഇത്ര  ധൈര്യപൂർവ്വം നടന്നു പോകാൻ സാധികുക്ക ? ഞാൻ കാത്തിരിക്കുന്ന ആ ദിനം ഒരിക്കൽ വന്നണയും . കുഞ്ഞുനാൾ മുതൽ ഞാൻ സ്വരുകൂട്ടി വെച്ചിരിക്കുന്ന എന്റെ തലതിരിഞ്ഞ സ്വപനങ്ങൾ ഞാൻ സ്വപ്നങ്ങൾ നഷ്ടപെട്ട നിളക്ക് കൈമാറും . പിന്നെ ഒരുപിടി അരളി പൂക്കൾ  ആ മാറിൽ അർപ്പിക്കും  .എന്നിട്ട് ആ കാതിൽ മന്ത്രിക്കും" എന്റെ  കൈക്കുമ്പിളിലെ വെള്ളം മതിയാവുമായിരുനെങ്കിൽ പ്രിയ ജനനി...ഞാൻ നിന്നെ തണുപ്പിച്ചേനെ ...ആ നീരുരവയുടെ മേലാട കൊണ്ട്  നിന്റെയീ നഗ്നത ഞാൻ മറച്ചേനെ ......"

തൽക്കാലം ഞാനീ കുറിപ്പിന്  ഇവിടെ  വിരാമാമിടട്ടെ . കാരണം എന്റെ യാത്ര തുടരുകയാണ് . ഇനിയും എന്നെ കാത്തിരിക്കുന്ന ഒട്ടേറെ കാഴചകളുണ്ട്  ജനാലക്കുവെളിയിൽ . ഈ മരങ്ങളും ... ഈ ചെറു വനങ്ങളും....ഉണങ്ങിയ നെല്പ്പാടങ്ങളും..... പിന്നെ ഇടക്കുള്ള ഈ കുളിർക്കാറ്റും... ചെറിയ ഇടവേളകളിലായി മുഴങ്ങുന്ന തീവണ്ടിയുടെ ഈ ചൂളം വിളിയും .........







Apr 26, 2013

ഓർമ മരങ്ങളുടെ വഴിയിലുടെ - 6

0
കോളേജ്ലേക്കുള്ള  വഴി ഒരുപാടു വളവുതിരിവുകൾ ഉള്ളതും ഇരുവശത്തും മരങ്ങൾ, വിശേഷിച്ച്‌  അരയാൽ വൃക്ഷങ്ങൾ നിറഞ്ഞതും ആണ് . മറ്റൊരവസരത്തിലായിരുന്നെങ്കിൽ ആ  വനസൗന്ദര്യം ആസ്വദിച്ചു നടന്നേനെ . എന്നാൽ ഇന്ന്  ആ വഴിലൂടെ പഠനത്തിന്റെ  ഏകാഗ്രമായ ഘട്ടത്തിലാണ് ഞാൻ . പരീക്ഷാ ദിവസങ്ങളിൽ  കോളേജിൽ നേരത്തെ എത്തുമെങ്കിലും എവിടെയും വൈകിയെത്തുന്ന സ്വഭാവം ഞാൻ അവിടെയും തെറ്റിക്കാറില്ല . ഒൻപതരക്കാണ്  പരീക്ഷ തുടങ്ങുന്നത് എങ്കിൽ ഒന്പത് മണിക്ക് വിട്ടു പോയ ഒരു   മോഡ്യുൾ  തന്നെ അങ്ങ് പഠിച്ചുകളയാമെന്നു വിചാരിക്കും . ഒടുവിൽ  "ഇനിയും ഹാളിൽ കയറിയിലെങ്കിൽ  നിന്നെയൊന്നും പരീക്ഷ എഴുതിക്കില്ല ..... " എന്ന അദ്ധ്യാപകരുടെ  ഭീഷണിക്ക് മുൻപിൽ കീഴടങ്ങി കൊണ്ട് പത്തു മണിക്ക് ഹാളിലേക്ക്  വലതു കാൽ വെച്ച് കയറും . (കയറുന്നതിനു മുൻപ്  സപ്പ്ളി  അടിപ്പിക്കലെ എന്നൊരു വിനീതമായ അഭ്യർഥന  ഈശ്വരനോട് നടത്തുകയും ചെയ്യും) ഞാൻ കയറിചെലുംമ്പോൾ  എന്റെ സഹപാഠികൾ  തകർത്തു എഴുതുകയായിരിക്കും .



പിന്നീട്  ഞാൻ ആദ്യം ചോദ്യപേപ്പർ  വിശദമായി ഒന്ന് പരിശോധിക്കും . അധികം വൈകാതെ ഒരു കാര്യം ബോധ്യമാവും..... പഠിച്ചതൊന്നും ചോദ്യപേപ്പറിലില്ല ...സംഗതി ശരിയാണ് .. പക്ഷെ അങ്ങനെ വിടാൻ പറ്റില്ലല്ലൊ ... കിട്ടുന്ന മൂന്ന്  മണികൂർ (എനിക്ക് രണ്ടര മണികൂർ മാത്രം ) കൊണ്ട് നമ്മൾ പഠിച്ചതൊക്കെ അവരെ ബോധ്യപെടുത്തണമലൊ !!! അത് കൊണ്ട് ഓരോ  ചോദ്യം വന്ന മോഡ്യൂളിൽ  നിന്നും ഞാൻ മനസിലാക്കിയ സകല  സംഭവങ്ങളും വളരെ വൃത്തിയായി എഴുതിവെക്കും . എന്റെ തകർപ്പൻ പ്രകടനങ്ങൾ കണ്ടു അടുത്ത ബെഞ്ചിലിരിക്കുന്ന പ്രിയ സുഹൃത്തുക്കൾക്കെല്ലാം അങ്കലാപ്പാവും . ഉടനെ പേപ്പർ തിരിച്ചു വെച്ച് കാണിച്ചു കൊടുക്കാനാവും ആജ്ഞ !!!എന്റെ തൊട്ടു അടുത്ത നമ്പറുള്ള ഒരു സുഹൃത്ത്‌  പരീക്ഷക്ക്‌ കയറും മുൻപ് സ്ഥിരമായി എനിക്ക് തരുന്ന ഒരു ഉപദേശമുണ്ട്‌ ... " നീ ഒന്നും  പഠിച്ചിലെന്നു എനിക്കറിയാം ... എന്നാലും നിന്റെ പേപ്പർ അങ്ങ് തിരിച്ചു വെച്ചേക്കണം.. പിന്നെ നിന്റെ കയ്യക്ഷരം ഒരു രക്ഷയുമില്ല മോളെ ... നന്നാക്കിയേ പറ്റൂ ... ". പക്ഷെ ആ നാല് വർഷവും പതിവ് പോലെ തന്നെ ആർക്കും പിടികൊടുക്കാതെ... വായിച്ചെടുക്കാനാവാതെ... എന്റെ കൈയെഴുത്ത്‌ അങ്ങനെ സുന്ദരമായി നിലകൊണ്ടു .

(തുടരും ... )

Apr 21, 2013

ഓർമ മരങ്ങളുടെ വഴിയിലുടെ - 5

4
കോളേജിൽ വെച്ചുള്ള പരിക്ഷാ സമയങ്ങൾ ബഹു രസം ആയിരുന്നു . എത്ര ദിവസം സ്റ്റഡി ലീവ് കിട്ടിയാലും തൊട്ടു തലേന്നു വൈകുന്നേരം നാലുമണിയാണ്  എനിക്ക്  പഠനം തുടങ്ങുവാനുള്ള ശുഭ മുഹൂർത്തം . വൈകിയ ആ വേളയിലും കുറഞ്ഞ ആ സമയത്തേക്ക് ഞാൻ ഗംഭീരമായ ടൈം ടേബിൾ ഉണ്ടാക്കുമായിരുന്നു . അതിൽ രാത്രി പന്ത്രണ്ടു മണി വരെ പഠനം അതന് ശേഷം ഒരു ചെറിയ മയക്കം.. വീണ്ടും വെളുപ്പിന് രണ്ടു മണിക്ക്  പഠനം  തുടരണം എന്നിങ്ങനെ ആയിരിക്കും നിഷ്കർഷ .  സിലബസിൽ ഉള്ള നാല് മോഡ്യുളിന്നും ഉപരിപ്ലവമായ രിതിയിൽ സമയം വിഭാഗിച്ചു വെക്കും . പക്ഷെ സംഭവം തുടങ്ങി  കഴിയുമ്പോൾ സംഗതികൾ തകിടം മറിയും . മണിക്കൂർ  ഏറെ കഴിഞ്ഞാലും വളരെ കുറച്ചുമാത്രം പാഠഭാഗങ്ങളെ  വായിചെത്തുകയുള്ളൂ .അത് കൊണ്ട് തന്നെ പിറ്റേന്ന് പരീക്ഷക്ക്‌ കയറുമ്പോഴും ഉദ്ദേശിച്ചത് പോലെ നാലു മോഡ്യുളിന്  പകരം ആകെ രണ്ടു മോഡ്യുൾ മാത്രമേ കഴിഞ്ഞിടുണ്ടാവൂ . രണ്ടു മണിക്ക് എണീക്കാൻ വേണ്ടി  ഒന്നരക്ക് ആയിരിക്കും അലാറം വെച്ചിട്ടുണ്ടാവുക . ഒരിക്കലും അലാറത്തിന്റെ  ആദ്യത്തെ റിങ്ങിൽ എഴുന്നെൽകതെ  സ്നൂസ്  (Snooze ) ഇട്ടു പോകുന്നത് കൊണ്ടാണ് ഈ മുൻകരുതൽ .



ഇങ്ങനെയാണെങ്കിലും  രണ്ടു മണിക്ക് എഴുന്നെൽക്കേണ്ട ഞാൻ രണ്ടര കഴിയാതെ കണ്ണ് തുറക്കില്ല .  പഠിക്കാൻ ബുക്ക്‌ എടുത്തു കഴിഞ്ഞാൽ  പിന്നെ ഉറക്കം പിടിച്ചു നിർത്താൻ ഒരു ബക്കറ്റ്‌ വെള്ളത്തിൽ കാല് മുക്കിയിട്ടായിരിക്കും ഇരിക്കുന്നത് . എങ്കിലും ഉറക്കം പിന്നെയും പിടികൂടും . അവസാനം എന്റെ ഈ സുഖ നിദ്രയിൽ നിന്നുള്ള  മോചനത്തിനായി ഞാൻ ഒരു മാർഗം കണ്ടുപിടിച്ചു . മൊബൈലിൽ ഗെയിം കളിക്കുക്ക !!! പക്ഷെ അത്  എനിക്ക് വീണ്ടും വിനയായി . ഉറക്കം മാറി പഠിക്കാൻ ഉണർവിനു വേണ്ടിയാണ് ഗെയിം തുടങ്ങുന്നത് എങ്കിലും അറിയാതെ ഞാൻ ഗെയിംയിൽ  മുഴുകി പോകും .  ഇങ്ങനെ ഉറങ്ങിയും  ഗെയിം കളിച്ചും നേരം പെട്ടെന്ന് വെളുക്കും .

പിന്നെ ഒരു ഓട്ടപാച്ചിലാണ്  .... കോളേജ്ലേക്കുള്ള   ബസ്‌ റൂട്ടിൽ തന്നെ ഒരുപാട്  സ്കൂൾലുകളും  മറ്റും ഉള്ളതിനാൽ  ബസ്‌കളിലെല്ലാം  നല്ല തിരക്കാവും . തിരക്കൊഴിവാക്കി  ശാന്തമായി ബസിൽ ഇരുന്നു പഠിക്കാൻ  വേണ്ടി ഞങ്ങൾ മറ്റൊരു ബസിലാക്കി യാത്ര ... ആ ബസ്‌ ആണെങ്കിൽ കോളേജ്ന്റെ  തൊട്ടു മുൻപിലത്തെ സ്റ്റോപ്പിൽ വെച്ച് മറ്റൊരു വഴി തിരിഞ്ഞു പോകുകയാണ് പതിവ് . അതിൽ തിരക്കും കുറവായിരിക്കും .  അതിൽ  കയറിയാൽ പിന്നെ ഒട്ടും വൈകാതെ ഫോടോസ്ടറ്റ്കൾ  വായിച്ചു തുടങ്ങലായി ... വർധിച്ച ശുഷ്കാന്തിയോടെ  തലകുത്തി നിന്നുള്ള ഞങ്ങളുടെ പഠിത്തം കാണുമ്പോൾ ബസിലെ  മറ്റു പ്രായം ചെന്ന യാത്രക്കാരും കണ്ടക്ടറും മറ്റു ജീവനക്കാരും എല്ലാം ഏറെ സഹതാപത്തോടെ ഞങ്ങളെ വീക്ഷിക്കുന്നുണ്ടാവും .

(തുടരും ... )

Apr 20, 2013

ഓർമ മരങ്ങളുടെ വഴിയിലൂടെ - 4

0
പിന്നെയും കോളേജിൽ എനിക്ക് സുഹൃത്തുക്കളെ കിട്ടി . ഇലക് ട്രോണിക്ക്സ്  ലാബിലേയും കമ്പ്യൂട്ടർ ലാബുകളിലെയും തമാശകൾ ഇപ്പോഴും ഹൃദയസ്പർശിയായി മനസ്സിൽ  നില്ക്കുന്നു . കോളേജ്  കാന്റീനിൽ നിന്ന് നുകരുന്നു സിപ്‌ അപ്പുകളുടെയും ചോക്കോബാറുകളുടെയും മധുരം ഇന്നത്തെ ഒരു മൾട്ടിസ്റ്റാർ  റെസ് റ്റൊറന്റ് ലെ  മുന്തിയ വിഭവങ്ങൾക്കും നൽകാൻ കഴിയില്ല . കാരണം നമ്മളൊക്കെ ഒന്നുമല്ലാതിരുന്ന ഒരു കാലം ... എന്തായിതീരുമെന്നുപോലും  അറിവില്ലാത്ത ആ കാലത്ത് പിശുക്കി പിടിച്ചു വീട്ടിൽ നിന്ന് ഒപ്പിക്കുന്ന ചെറിയ പോക്കറ്റ്‌ മണിയിൽ  സുഹൃത്തുക്കളോടൊപ്പം ഇരുന്നു ചിലവഴിച്ച ആ നല്ല നാളുകൾ .... അതൊരിക്കലും തിരിച്ചു വരില്ല ... കാരണം അന്ന് നമ്മളെല്ലാം വെറും  നിസ്വാര്തിഥികളായ വിദ്യാർഥികൾ ആയിരുന്നു . പക്ഷെ എന്ന് നാം എല്ലാവരും സമൂഹത്തിനു മുൻപിൽ തരംതിരിക്കപെട്ട സ്വാർത്ഥത  നിറഞ വെറും നിഴലുകൾ മാത്രമായി മാറിയിരിക്കുന്നു .







ഞാൻ കമ്പ്യൂട്ടർ സയൻസ്   ബാച്ചിലായിരുനു എങ്കിലും എന്റെ കൂട്ടുകാർ ഏതാണ്ട് ഭുരിപക്ഷവും ഐടി  ബ്രാഞ്ചുകാർ ആയിരുന്നു . കോളേജ് കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ  അവരോടൊപ്പം ചെലവിട്ട സമയങ്ങൾ ... വെറുതെ ബസ്‌ സ്റ്റോപ്പിൽ ഇരുന്നു കത്തിയടിച്ചിരുന്ന  ആ സായാഹ്നങ്ങൾ.......... പ്രൈവറ്റ് ബുസുകളുടെ പുറകെ മാരത്തോണ്‍ ഓടിയിരുന്ന നാളുകൾ ...വാതിലിൽ  തൂങ്ങി പിടിച്ചുള്ള സർകസ് യാത്രകൾ ......അന്നും എന്നും  മന്ത്രിമാരുടെ സ്വഭാവമാനെനിക്ക് എവിടെയും വൈകിയേ എത്താരുള്ളു .... പ്രതേകിച്ചു  കോളേജിൽ .. മിക്കവാറും  ദിവസം ഫസ്റ്റ് ഹൗർ  അറ്റെൻഡൻസ്  എനിക്ക് കിട്ടാറില്ലായിരുന്നു ... നല്ല പൊള്ളുന്ന വെയില്ലത്ത് തെണ്ടി തിരിഞ്ഞു നടക്കാൻ വയ്യാത്തത് കൊണ്ട് ആ സമയങ്ങൾ വീണ്ടും ലൈബ്രറിയിൽ  തന്നെ ചിലവഴിക്കുമാരുന്നു ...

ഒരിക്കലും മറക്കാൻ പറ്റാത്തത് സിലബസിനും നോട്ട് സ് നും  ഫോടോസ്ടറ്റ് കൾക്കും വേണ്ടി പരീക്ഷ തലേന്നുള്ള ഓട്ടപാച്ചിലാണ് . ആ ദിവസം കോളേജ് സ്റ്റോറിൽ  ഏറ്റവും കൂടുതൽ  പകർപ്പ് എടുക്കുന്നത് ക്ലാസ്സിലെ പഠിപ്പുകൾ  അഥവ  ബുജികൾ എന്ന് പരക്കെ അറിയപെടുന്നവരുടെ ലെക്ച്ചുർ നോട്ട്കൾ ആയിരിക്കും . ഇനി പരീക്ഷാ ഹാളിൽ കയറിയാലും അവിടെയും സഹപാഠികളുടെ തമാശകൾ തന്നെ ആയിരിക്കും .

(തുടരും ... )



Apr 19, 2013

A Philosophical outlook by Pinju

0

Finally the awaited day has come...The optimistic fragment of my brain was humming that things would turn fine,people would change,and situations would reform to a better one.I was anticipating for some revolution,some miracle...But that doesn’t happened.Later I realized that the only thing that I can do from my part is to transform myself...Leaving myself in the old individuality is going to be a threat for my existence in this contemporary world.



I need to undergo a self make over upon my own frame of mind.That doesn’t mean I am evacuating my innocent and often childish traits.But just grasping lessons from mistakes.

Being more keen while conceiving people,circumstances.. From being more Sensitive to Bold is not easier I know ,at least one could hide their delicate emotional side to outsiders.One have to believe in herself/himself,only then the society would listen to you.I would say you cant be defeated if you can live independent physically,financially, as well emotionally .So getting ready to hit the road of life with new perspectives and fresh aspirations...... 

Pinju Reloaded..... :)

Apr 15, 2013

Tale of a Music Mania !!!

0


There are so many songs in my fav list.My Music list changes frequently.. but the one and only song that hold on in the list is the song from the movie 'Ajab Prem Ki Ghazab Kahani' .I don’t feel any distaste even after tuning into this song repeatedly.I am still unaware of the reason that  I am blindly  fused with this song.May be I like to watch Ranbeer and Katrina pair in Screen, or may be Atif Aslam sang this one ??? I know  those doesn’t  adds up .



This song work wonders in all of my extreme emotional states.I feel elated ,each time I  hear Tere Hone Laga hoon .It sense like some moments of my life is more beautified when I m tuned into 'Tera hone laga hoon khone laga hoon Jab se mila hoon.....'Especially when the trees and paddy fields move back in my usual train Journeys and when I am on the terrace the cool breeze swipes into the face,hair hovers over the face while the song fills my ear .....



Last day When I went to a shop,they were playing this one there.Soon I got into this and forgot that I was there for some purchasing and not in a fm station.I was just roaming around just to listen this one.I have got many compliants from my room mates for making them listen to the same always ;) But I m still crazy over this song..... Before leaving let me say another song  'Tu Jaane Na' from the same movies also got into my fav list recently . But former is always my best song :)

Just pasting the lyrics of my Favo ;)

Shining in the setting sun like a pearl upon the ocean come on feel me
Girl feel me
Shining in the setting sun like a pearl upon the ocean come on heal me
Girl heal me
Thinking about the lovin making and life sharing come and feel me
Girl feel me
Shining in the setting sun like a pearl upon the ocean come on feel me
Come on heal me
O aaja tu bhi mera mera
Tera jo ikraar hua
To kyun na main bhi keh doon keh doon
Hua mujhe bhi pyaar hua
Tera hone laga hoon khone laga hoon Jab se mila hoon
Tera hone laga hoon khone laga hoon Jab se mila hoon
Shining in the setting sun like a pearl upon the ocean come on feel me
Girl feel me
Shining in the setting sun like a pearl upon the ocean come on heal me
Girl heal me
O Aise to mann mera pehli bhi raaton mein aksar hi chahat ke haan
Sapne saujaunta tha
Pehle bhi dhadkan ye dhun koi gaati thi
Par ab jo hota hai woh pehle na hota tha
Hua hai tujhe jo bhi jo bhi
Mujhe bhi is baar hua
To kyun na main bhi keh doon keh doon
Hua mujhe bhi pyaar hua
Tera hone laga hoon khone laga hoon Jab se mila hoon
Tera hone laga hoon khone laga hoon Jab se mila hoon


Aankhon se chu loon ke bahen tarasti hain
Dil ne pukara hai haan Ab to chale aao
Aaoge shabnam ki boondein barasti hain
Mausam ishara hai haan Ab to chale aao
Baahon mein dalein baahein baahein
Baahon ka jaise haar hua
Hamara maine mana mana
Hua mujhe bhi pyaar hua
Tera hone laga hoon khone laga hoon Jab se mila hoon
Tera hone laga hoon khone laga hoon Jab se mila hoon
Shining in the setting sun like a pearl upon the ocean come on feel me
Girl feel me
Shining in the setting sun like a pearl upon the ocean come on heal me
Girl heal me
Thinking about the lovin making and life sharing come and feel me
Girl feel me
Shining in the setting sun like a pearl upon the ocean come on feel me
Come on heal me





Apr 12, 2013

ഓർമ മരങ്ങളുടെ വഴിയിലൂടെ - 3

0
ഹൈസ്കൂൾ  കാലഘട്ടത്തിൽ എനിക്കുലഭിച്ച മറ്റൊരു കൂട്ടുകാരി .... അത്യാവശ്യം നർമ്മബോധം ഉള്ള  ആ സ്നേഹിതയോടൊപ്പം ചെലവിട്ട ഓരോ നിമിഷങ്ങളും ആഹ്ലാദപ്രദമായിരുന്നു . അവൾ പറയുന്ന തമാശകളുടെ അർത്ഥ വ്യാപ്തിയെക്കാൾ അത് അവതരിപ്പിക്കുന്ന രീതി വളരെ ആസ്വാദ്യകരമായിരുന്നു . ഓർക്കാൻ  ഒരുപാടു ഇഷ്ടമുള്ള ജീവിതത്തിന്റെ മറ്റൊരു എട് . നല്ലൊരു ഗായിക ആയിരുന്നു കക്ഷി എങ്കിലും വേദികളിൽ കയറാൻ ഭയങ്കര മടിച്ചി ആയിരുന്നു ആ കുട്ടി . അവളുടെ കയ്യില്ലുള്ള പേനകളുടെയും കമ്മലുകളുടെയും ശേഖരം കൗതുകകരമയിരുനു . അച്ഛന്  പേനകള്ലോടും അമ്മക്ക്  വ്യത്യസ്തമായ ആഭരണങ്ങലോടും  ഉള്ള താല്പര്യത്തിന്റെ കഥകളായിരുന്നു അതിനവൾക്ക്  മറുപടി പറയാനുണ്ടയിരുനത്  .


പിന്നെയും കാലങ്ങൾ മുന്നോട്ടു പോകുന്തോറും ജീവിതത്തിലേക്ക് സുഹൃത്തുക്കൾ വന്നുകൊണ്ടിരുന്നു . ഒരു പാവം തൊട്ടാവാടി പെണ്‍കുട്ടി ഉണ്ടായിരുന്നു അവരിൽ . ഏതു കാര്യത്തിലും എനിക്ക്  ഒരുപാടു പ്രോത്സാഹനം തന്നിരുന്നു അവൾ .  ഒന്നുമല്ലാത്ത ഞാൻ എന്തെങ്കിലും ഒക്കെയായത് അവളുടെ കണ്ണിൽ മാത്രമായിരുന്നു . മസാലദോശ വളരെയധികം   ഇഷ്ടപ്പെട്ടിരുന്ന ,ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും ഒത്തിരി വേവലാതിപെട്ടിരുന്ന എന്റെ  ഉറ്റസുഹൃത്ത്‌ .



കോളേജ് ജീവിതത്തിലും കിട്ടി എനിക്ക് ഒരുപാടു നല്ല സുഹൃത്തുക്കളെ . ഒരുപാടു മുടിയുള്ള നന്നായി പാട്ട്  പാടുന്ന ഒരു നാടൻ സുന്ദരിയുണ്ടയിരുനു അതിൽ. എന്റെ എല്ലാ കാര്യത്തിലും എന്നേക്കാൾ ശ്രദ്ധ ചെലുത്തിയിരുന്നു അവൾ . കോളേജിൽ നന്നായി സെമിനാറുകൾ എടുക്കും ,സ്വതസിദ്ധമായ തൃശൂർ ഭാഷയിൽ  വാതോരാതെ സംസാരിക്കുന്ന ഒരു മിടുക്കി . കോളേജ് ലൈബ്രറിയിലേക്ക്  എന്റെ ശ്രദ്ധ തിരിച്ചത് അവൾ ആയിരുന്നു . പിന്നീട് കോളേജ്ലെ കാന്റ്റീനെക്കാളും എനിക്ക് പ്രിയപ്പെട്ട താവളമായി  ലൈബ്രറി മാറാൻ കാരണമായതും അത് തന്നെ ആയിരുന്നു .

( തുടരും ... )

വിഷു ആശംസകൾ :)

1
ഏതു ധൂസര സങ്കല്പത്തിൽ വളർന്നാലും ,
ഏതു യന്ത്രവൽക്രിതലോകത്തിൽ പുലർന്നാലും ,
മനസിലുണ്ടാവട്ടീ ഗ്രാമത്തിൻ വെളിച്ചവും ,
മണവും മമതയും ഇത്തിരി  കൊന്നപൂവും....


എല്ലാ മനസിലും നിറയട്ടെ സ്നേഹവും സമാധാനവും
എല്ലായിടത്തും വിരിയട്ടെ സമൃദ്ധിയും നന്മയും
എല്ലാവർക്കും വിഷു ആശംസകൾ  :)

Apr 10, 2013

ഓർമ മരങ്ങളുടെ വഴിയിലൂടെ - 2

3
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും എനിക്കരികിലേക്ക് വന്ന എല്ലാ നല്ല സുഹൃത്തുക്കളെയും ഞാൻ മിക്കപോഴും ഓർക്കാറുണ്ട് . ഓരോത്തർക്കും അവരുടെതായ പ്രതേകതകൾ ഉണ്ടായിരുന്നു .  ബാല്യം മുതൽ ഉള്ള സുഹൃത്തുക്കൾ ....  അവരിൽ പലരും ഇന്നു എവിടെയാണെന്നു അറിയില്ല .... എങ്കിലും മനസിന്റെ ഒരു കോണിൽ അതതു കാലങ്ങളിലെ അവരുടെ രൂപം മനസിലുണ്ട് . പലപ്പോഴും പല സ്ഥലങ്ങളിലും ഞാൻ വെറുതെ ആ മുഖങ്ങൾ തിരയാറുണ്ട് .ഓരോ  പ്രായത്തിലും സുഹൃത്തുകളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഉള്ള കാഴ്ചപ്പാടുകൾ മാറികൊണ്ടിരുന്നു . എങ്കിലും എന്റെ എല്ലാ സുഹൃത്തുക്കളും എനിക്കെന്നും പ്രിയപെട്ടവരാണ് .



ഇതോടൊപ്പം എനിക്കൊപ്പം ആറാം ക്ലാസ്സിൽ പഠിച്ച ഒരു സുഹൃത്തിനെക്കുറിച്ച്‌ പറയാതിരിക്കാൻ വയ്യ . ആ  പ്രായത്തിലെ ആ കുട്ടിയുടെ സർഗാത്മകത എന്നെ അത്യധികം അത്ഭുതപ്പെടുതിയിടുണ്ട്  . ഓരോ വിശേഷ ദിവസങ്ങളിലും എന്റെ പ്രിയപ്പെട്ട ആ കൂട്ടുകാരി എനിക്ക്  ഓരോ ആശംസാകാർഡുകൾ തരുമായിരുന്നു . അത് എല്ലാത്തിലും തന്നെ അതിമനോഹരമായി അവൾ തന്നെ ചെയ്യുന്ന കലാവിരുതുകൾ  പ്രകടമായിരുന്നു . ഇന്നത്തെ ഏതൊരു  നൂതന കാർഡുകല്ലേക്കാൾ  ഭംഗിയേറിയവ  ആയിരുന്നു അവയെല്ലാം തന്നെ . ഓരോ കാർഡും ഓരോ തരത്തില്ലുള്ളവ . നിധി പോലെ ഞാൻ സൂക്ഷിച്ച അവ ഇടക്കെപ്പോഴോ എനിക്ക്  നഷട്ടപെട്ടു . എങ്കിലും എന്റെ പ്രിയപ്പെട്ട ആ കലാകാരിയെ ഞാൻ ഇപ്പോഴും ഓർക്കരണ്ട് .


(തുടരും ... )

Apr 9, 2013

ഓർമ മരങ്ങളുടെ വഴിയിലൂടെ - 1

2
ഇടക്കെപ്പോഴോ വായിച്ച ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഓർക്കുന്നു . അത് വ്യക്തമായി പകർത്താൻ സാധിക്കുനില്ല , എങ്കിലും അതിന്റെ സാരാംശം ഇങ്ങനെ എന്തോ ആയിരുനു. "നമുക്ക് നമ്മുടെ യഥാർഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ ഉള്ള അവസരം ,നമ്മുടെ ജീവിതത്തിലെ വിഷമകരമായ സന്ദർഭത്തിലാണ് ".




എന്റെ ഏറ്റവും നല്ല സുഹൃത്ത്‌ എന്റെ അമ്മ തന്നെയാണ് . എനിക്ക് പ്രിയപ്പെട്ട മറ്റൊരു സുഹൃത്ത്‌ കൂടിയുണ്ട് . എന്റെ ചെറുതാണങ്കിൽ പോലും വൈഷ്യമ്യങ്ങളിൽ ഒരുപാടു ധൈര്യം തരികയും ആശ്വസിപ്പികുകയും ചെയ്ത ഒരു നല്ല മിത്രം . പലപ്പോഴും അത്ഭുതകരമായി തോന്നിയ ഒരു കാര്യം ഏറ്റവും കൂടുതൽ കലഹിക്കുന്ന ചങ്ങാതിമാർ ആയിട്ടുകൂടി ക്ലേശകരമായഘട്ടളിൽ എങ്ങനെ താങ്ങായി നിൽക്കാൻ സാധിക്കുന്നു എന്നതാണ് . അല്ലെങ്കിലും ആത്മാർത്ഥ സുഹൃതുക്കൽകിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണല്ലോ . പിന്നെയും ഒരുപാടു നല്ല കൂട്ടുക്കാർ എനിക്കുണ്ട് .പക്ഷെ ജീവിതത്തിന്റെ കർമ്മ പഥങൾ മാറിമറിയുമ്പോൾ വേണ്ടവിധം എല്ലാവരുമായി പഴയ അടുപ്പവും സൗഹൃദവും ഒരേപോലെ കൊണ്ടുപോകാൻ സാധിക്കുനില്ല എന്നത് ദുഖകരമായ സത്യം തന്നെയാണ് . ഒരു തരത്തിൽ അത് എന്റെ ഭാഗത്തു നിന്നുള്ള വീഴച്ച തന്നെയാണ് .

 (തുടരും ... )

Apr 5, 2013

Some Insane thoughts :/

1
I am confused if I should write my emotions right now here.But it is always better to express your feelings,rather than suppressing everything .I am sorry that I dont have any idea of what to write now.





But I am feeling so desperate and bored with no reason.Actually these days my mind is suddenly switching from the peak of excitement to the deepest sadness :(

I love to sit alone when I feel sad,but I prefer to be with my dear ones when I m too happy.Because it is difficult to explain to anyone the reasons when I really feel bad.My mind murmurs now that nothing or no one can make me feel better now.May be I would feel better after pouring my lunatic mind thoughts to this blog.

It is in these moments we realize that life is not  a hey of pearls to rush for it leaving our dear ones hurt,or ignoring our relationships.And we get to know  the things that money and our possession cant bring to us.It is a stupid way to live life with our  blind selfish mottos.

It is a nice feeling when we have the patience to listen  to the smallest things, those one which we usually ignore.Because our life is composed not with all the big events,but it is a beautiful chain with the little beads of love,care and the smallest people whom we ignore most.
  •